14 December 2011

മേളകള്‍ നമ്മളോട് പറയുന്നത്


മേളകള്‍ നമ്മളോട് പറയുന്നത്
പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേള കൊടിയിറങ്ങാന്‍ ഇനി ഒരു ദിവസം കൂടി. പതിനഞ്ചു വര്‍ഷം തുടര്‍ച്ചയായി നടത്തിയ ചലച്ചിത്ര മേള കൊണ്ട് എന്തു നേട്ടമാണ് ഉണ്ടായതെന്ന് ഓരോരുത്തരും സ്വയം ചോദിക്കേ ചോദ്യമാണ്. ലോകസിനിമയില്‍ സംഭവിക്കുന്ന പ്രമേയപരമായ ആവിഷ്കാരപരമായ എല്ലാ പുതുമകളും ചലച്ചിത്ര പ്രേമികള്‍ക്ക് കാണാന്‍ ഇവിടെ സാഹചര്യമൊരുങ്ങുന്നു. അതുകൊണ്ടു
എന്ത് ക്രിയാത്മകമായ മാറ്റമാണ് മലയാള സിനിമയ്ക് ഉണ്ടായത് . ചോദ്യം ന്യായമാണെങ്കിലും ഉത്തരം ലളിതമല്ല. എല്ലാം കമ്പോളമാണെന്നും ലാഭമാണ് നീതിയെന്നും ചിന്തിക്കുന്നവരോടാണ് ഈ ചോദ്യം.
നൈതികമായ ഉത്കണ്ഠകള്‍ പേറുന്ന അപൂര്‍വ്വം ചിലരാകട്ടെ ഒന്നിനുമാകാതെ പകച്ചുനില്‍ക്കുന്ന സന്നിഗ്ധമായ കാഴ്ചയാണ് മുന്നിലുള്ളത്. ആവര്‍ത്തിക്കുന്ന ചരിത്രത്തിന് സമകാലീനമായ ആകുലതകള്‍ കൂടെപ്പിറപ്പുകളാണ്. മലയാള സിനിമ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പ്രതിഭാശാലികളെ കാത്തിരിക്കുകയാണ്.
മേളയിലെ സ്ഥിരം കാഴ്ചക്കാര്‍ പടിയിറങ്ങിയത് ആശങ്കയോടെയും പ്രതീക്ഷയോടെയും നമുക്ക് കാണാം. പുതിയ തലമുറ കാഴ്ചയുടെ സങ്കീര്‍ണ്ണ വസന്തങ്ങള്‍ ആഘോഷമാക്കുമ്പോള്‍ ചില ഉള്‍ക്കരുത്തുള്ള കായ്ഫലങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാവുന്നതാണ്.
15 വിഭാഗങ്ങളിലായി 196 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. 65 രാജ്യങ്ങളുടെ പ്രാതിനിധ്യമുണ്ടായിരുന്നു.
മേളയുടെ പ്രധാന ആകര്‍ഷണമായ മത്സരവിഭാഗത്തില്‍ 11 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഏഷ്യ-ആഫ്രിക്ക, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്. മലയാളം, ഇന്ത്യന്‍ സിനിമാ വിഭാഗങ്ങളില്‍ 14 ചിത്രങ്ങളു്. ലോകസിനിമയില്‍ 74 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പ്രേക്ഷകരുടെ ആസ്വാദനത്തെ വെല്ലുവിളിക്കുന്ന ചിത്രങ്ങള്‍ കുറവാണെങ്കിലും തൃപ്തിപ്പെടുത്തിയ ചിത്രങ്ങളായ പിന, മങ്ക്, എലീന, ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍, എന്നീ ചിത്രങ്ങള്‍ മറക്കാനാകാത്ത അനുഭവങ്ങള്‍ തന്നെയായിരുന്നു.
റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ റോബര്‍ട്ട് ബ്രസണ്‍, നാഗിസ ഒഷിമ, തിയോ ആഞ്ചലോ പൊലസ്, അഡോള്‍ഫാസ് മേക്കാസ്, മധു, ജിബ്രില്‍ ഡിയോപ് മാമ്പട്ടി, മസുമുറെ എന്നിവരുടെ ചിത്രങ്ങള്‍ ആസ്വാദനത്തിന്റെ വ്യത്യസ്ത ഭാവതലങ്ങള്‍ സൃഷ്ടിച്ചു.
യുദ്ധാനന്തര ജര്‍മ്മനിയില്‍ നിന്നുള്ള ഡെഫ ചിത്രങ്ങള്‍ ചരിത്രത്തിലൂടെയുള്ള യാത്രയായിരുന്നു.
അറബ് ലോകത്തെ ഏറ്റവും പുതിയ വാര്‍ത്തകളുമായെത്തിയ അറബ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് പുതിയ അനുഭവം തന്നെയായിരുന്നു. രാഷ്ട്രീയ - സാമൂഹിക പ്രതിസന്ധികള്‍ എങ്ങനെ ആവിഷ്കാരത്തിന് നിമിത്തമാകുന്നുവെന്ന് പഠിപ്പിക്കുന്ന ചിത്രങ്ങളായിരുന്നു അതൊക്കെ.
ജപ്പാനില്‍ നിന്നുള്ള കെയ്ദാന്‍ ചിത്രങ്ങള്‍ ഭയത്തെ പുനര്‍ നിര്‍വ്വചിക്കുകയായിരുന്നു. ഹൊറര്‍ സിനിമയിലെ ക്ലാസിക്കുകളായ ഈ ചിത്രങ്ങള്‍ പുതിയ കാഴ്ചാനുഭവം സമ്മാനിച്ചു.
ഫിലിപ്പൈന്‍സിലെ സമകാലീന ചിത്രങ്ങള്‍ അവര്‍ നേരിടുന്ന വെല്ലുവിളികളെ നേര്‍ക്കാഴ്ചകളായിരുന്നു. പലവന്‍സ് ഫെയ്റ്റ് ഒരു വ്യത്യസ്തമായൊരു സാമൂഹ്യ ജീവിതത്തിന് നേര്‍ക്കുപിടിച്ച കണ്ണാടിയായി.
ഫുട്‌ബോള്‍ ചിത്രങ്ങള്‍ പുതിയൊരു അനുഭവലോകത്തിലേക്കുള്ള വാതിലുകളാണ് തുറന്നത്. കായികരംഗവും അധോലോകവും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ നേര്‍സാക്ഷ്യങ്ങളാണിത്. 
ജൂറി സിനിമകള്‍
കംപററി മാസ്റ്റര്‍ വിഭാഗത്തില്‍ ടര്‍ക്കിഷ് സംവിധായകനായ സെമിഹ് കപ്ലനോഗ്ലുവിന്റെ ചിത്രങ്ങള്‍ പുതിയൊരു സംവേദന ശീലം ആവശ്യപ്പെടുന്നവയായിരുന്നു.
ഫിപ്രസിയാകട്ടെ തെരഞ്ഞെടുത്ത നല്ല ചിത്രങ്ങള്‍ കാഴ്ചയുടെ വിരുന്നൊരുക്കി.
ഹോമേജില്‍ റൗള്‍ റൂയീസ്, മണി കൗള്‍, താരിഖ് മസൂദ്, എലിസബത്ത് ടെയ്‌ലര്‍ എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
പതിനായിരത്തിലധികം പ്രതിനിധികളും ആയിരത്തി അഞ്ഞൂറോളം മാധ്യമപ്രവര്‍ത്തകരും മേളയെ സമ്പന്നമാക്കാനെത്തി.
വനിതാ പ്രതിനിധികളുടെയും വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തം മേളയെ കൂടുതല്‍ ജനകീയവും അര്‍ത്ഥവത്തുമാക്കുന്നു.
മലയാള സിനിമയുടെ മാര്‍ക്കറ്റിംഗിനായി പുതിയ വേദി ഒരുക്കാന്‍ കഴിഞ്ഞത് ഈ മേളയുടെ സവിശേഷതയാണ്. മാര്‍ക്കറ്റിംഗ് മലയാളം സിനിമ പുതിയ പ്രത്യാശകള്‍ സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം.
മത്സരം, ഏഷ്യ-ആഫ്രിക്ക, ലാറ്റിനമേരിക്കന്‍ ചിത്രങ്ങള്‍ക്ക് മാത്രമാണ്. സുവര്‍ണ്ണ ചകോരം ലഭിക്കുന്ന ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവിനും 15 ലക്ഷം രൂപയും ഫലകവും ലഭിക്കും.
രജതചകോരം ലഭിക്കുന്ന മികച്ച സംവിധായകന് നാല് ലക്ഷം രൂപയും ഫലകവും സമ്മാനമായി കിട്ടും.
മികച്ച നവാഗത സംവിധായകന് രജതചകോരവും ഫലകവും മൂന്ന് ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്.
മത്സരവിഭാഗത്തില്‍ നിന്ന് പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന് 2 ലക്ഷം രൂപ സമ്മാനമായി ലഭിക്കും.
മത്സരവിഭാഗത്തിലെ മികച്ച ചിത്രത്തിനും മലയാളത്തിലെ മികച്ച ചിത്രത്തിനും ഫിപ്രസി അവാര്‍ഡ് നല്‍കും.
മത്സരവിഭാഗത്തിലുള്ള മികച്ച ഏഷ്യന്‍ ചിത്രത്തിനും മികച്ച മലയാള ചിത്രത്തിനും നെറ്റ്പാക് അവാര്‍ഡ് നല്‍കും.
മികച്ച ഇന്ത്യന്‍ നവാഗത സംവിധായകന് മീരാ നായര്‍ ഏര്‍പ്പെടുത്തിയ ഹസ്സന്‍കുട്ടി അവാര്‍ഡ് ലഭിക്കും. 50,000 രൂപയാണ് സമ്മാനത്തുക.
ആസ്‌ട്രേലിയന്‍ സംവിധായകനായ ബ്രൂസ് ബെറസ് ഫോര്‍ഡ് ചെയര്‍മാനും ലോറന്‍സ് ഗവ്‌റോണ്‍, ജെഫ്രി ജെട്ടൂറിയന്‍, സിമെഹ് കപ്ലാനോഗ്ലു, രാഹുല്‍ ബോസ് എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പ്രധാന അവാര്‍ഡുകള്‍ നിശ്ചയിക്കുന്നത്.
നെറ്റ്പാക് ജൂറിയില്‍, ഡെഫഅനേ ഗുര്‍സോയ്, നെസ്റ്റര്‍ ആര്‍, ജാര്‍ഡിന്‍, സുനില്‍ ദോഷി എന്നിവരു്.
ഇജാസ് ഗുല്‍, റോബര്‍ട്ടോ ഡൊണാട്ടി, എന്‍ വിദ്യാശങ്കര്‍ എന്നിവരാണ് ഫിപ്രസി ജൂറിയിലുള്ളത്.
ഹസന്‍ കുട്ടി അവാര്‍ഡിന് അഡ്രിയാന്‍ സിതാരു, റേച്ചര്‍ ഡെയര്‍ , ഡോ. ബിജു എന്നിവരാണ് ജൂറി അംഗങ്ങള്‍ .
നിഴലും നിറങ്ങളുമൊരുക്കിയ വിസ്മയ രാവുകളുടെ തുവലുകള്‍ ഒന്നൊന്നായി കൊഴിയുന്നു. ഓരോ ഉത്സവും തീരുവാനായിത്തന്നെ തുടങ്ങുന്നതെങ്കിലും നാളെക്കൂടി മാത്രമീ ആഘോഷമെന്നോര്‍ക്കുമ്പോള്‍ ചകോരത്തിന്റെ ചുകപ്പന്‍ കണ്ണുകളും നിറയുന്നുവോ?