30 November 2011

കാല്‍പന്തുകളിയുടെ കാഴ്ചകള്‍

          കാല്‍പന്തുകളിയുടെ വശ്യതയും ആവേശവും ആരവങ്ങളും ഉയര്‍ന്ന മൈതാനങ്ങളില്‍ നിന്നും സെല്ലുലോയ്ഡിലേക്ക് പകര്‍ത്തിയ ഫ്രെയിമുകളാണ് കിക്കിംഗ് ആന്റ് സ്ക്രീനിംഗ് വിഭാഗത്തിലെ ചിത്രങ്ങള്‍ . സോക്കറിന്റെ എല്ലാ നാടകീയതയും നിലനിര്‍ത്തുന്ന ഏഴ് ചിത്രങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൊളമ്പിയന്‍ മാഫിയ വെടിവെച്ചുകൊന്ന ഫുട്‌ബോള്‍ താരം ആന്ദ്രേ എസ്‌കോബാറിനെ ഫുട്‌ബോള്‍ പ്രേമികള്‍ ആരും മറക്കില്ല. 1994ലെ ലോകകപ്പില്‍ സെല്‍ഫ് ഗോളിലൂടെ കൊളമ്പിയയുടെ സെമിയിലേക്കുള്ള യാത്രയ്ക്ക് തടസ്സമായ ഈ കളിക്കാരനെ മാഫിയ വെടിവെച്ചുകൊല്ലുകയായിരുന്നു.ഈ കഥയാണ് ജെഫ് സിംബലിസ്റ്റും മൈക്കേല്‍ സിംബലിസ്റ്റും(JEFF ZIMBALIST/MICHAEL ZIMBALIST) ടു എസ്‌കോബാര്‍സ് (TWO ESCOBARS) ഡ്രഗ് മാഫിയ പാബ്‌ളോ എസ്‌കോബാറിന്റെ കൂടെ കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.
               ലോകത്തെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെയും ചലച്ചിത്ര പ്രേമികളുടെയും മനസ്സില്‍ ഇന്നും നൊമ്പരമായി നില്‍ക്കുന്ന 'ടു ഹാഫ് ടൈം ഇന്‍ ഹെല്‍ (TWO HALF TIMES IN HELL)' ഈ മേളയെ അവിസ്മരണീയമാക്കും. സോള്‍ട്ടണ്‍ ഫാബ്രി(ZOLTAN FABRI) സംവിധാനം ചെയ്ത ഈ ഹംഗേറിയന്‍ ചിത്രം രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസി പട്ടാളവും ഹംഗേറിയന്‍ യുദ്ധ തടവുകാരും തമ്മില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിന്റെ ദൃശ്യാവിഷ്കാരമാണ്.
  1966 ല്‍ ശക്തരായ ഇറ്റലിയെ തോല്‍പ്പിച്ച് ഫൈനലില്‍ കടന്ന നോര്‍ത്ത് കൊറിയന്‍ ഫുട്ബാള്‍ ടീമിനെ കഥയാണ് ഗെയിംസ് ഓഫ് ഒളിവ്സ് (Games of olives )പറയുന്നത്. ഡാനിയേല്‍ ഗോര്‍ഡന്‍ ആണ് ഈ ഡോകുമെന്ററി സിനിമ സംവിധാനം ചെയ്യുന്നത്. പ്രസിദ്ധ ഇന്തോനേഷ്യന്‍ സംവിധായകനായ ഇഫ ഇസ്ഫന്‍സ്യ(IFA ISFANSYAH)യുടെ ചിത്രമായ ഗരുഡ ഡി ഡഡാക്കു(GARUDA DI DADAKU) ഫുട്‌ബോളിന്റെ ചടുലതയേയും ഗോളിലേക്കുള്ള ലക്ഷ്യത്തേയും ജീവിതവുമായി ബന്ധിപ്പിക്കുന്നു. ഡോക്ടറായി സേവനമനുഷ്ടിക്കുകയും എന്നാല്‍ തന്റെ ബാല്യകാലത്ത് അഭിനിവേശമായിരുന്ന ഫുട്‌ബോളിനെ താലോലിക്കുകയും ചെയ്യുന്ന ഡോക്ടറിന്റെ ജീവിതമാണ് 'ഡേവിഡ് മാര്‍ക്വീസ് (DAVID MRCQUES)'സംവിധാനം ചെയ്ത 'ഓഫ് സൈഡ്(OFF SIDE) എന്ന അര്‍ജന്റീനിയന്‍ ചിത്രം, 2010ലെ ലോകകപ്പിന്റെ ലഹരി ആഫ്രിക്കന്‍ വന്‍കരയിലെത്തിക്കാനും ടീമുകളെ പ്രോത്സാഹിപ്പിക്കുവാനുമായി സുരീദ് ഹസന്‍ (SURIDH HASSAN) സംവിധാനം ചെയ്ത 'സോക്ക ആഫ്രിക്ക(SOKA AFRICA)' ആഫ്രിക്കന്‍ കളിക്കാരെ യൂറോപ്പ് തട്ടിക്കൊണ്ട് പോകുന്നതിന്റെ കൂടെ കഥയാണിത്. ഈ പാക്കേജ് ആവേശഭരിതമായ കാഴ്ചയായിരിക്കും.
ലോകത്തിലെ ആദ്യത്തെ ഫുട്‌ബോള്‍ ഫിലിം ഫെസ്റ്റിവലായ കിക്കിംഗ് ആന്റ് സ്ക്രീനിംഗ് ഫെസ്റ്റിവലിന്റെ പാക്കേജില്‍ നിന്നുള്ള ചിത്രങ്ങളാണിത്. 2009-ലാണ് കിക്കിംഗ് ആന്റ് സ്ക്രീനിംഗ് ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചത്.


'അണ്ടര്‍ ദി ഹോത്രോണ്‍ ട്രീ' ഉദ്ഘാടനചിത്രം

           റെഡ് സോര്‍ഗം (RED SORGHUM)എന്ന വിഖ്യാത ചൈനീസ് ചിത്രത്തിന്റെ സംവിധായകനായ സാങ് യിമോയുവി (ZHANG YIMOU)ന്റെ ഏറ്റവും പുതിയ ചിത്രമായ അണ്ടര്‍ ദി ഹോത്രോണ്‍ ട്രീ (UNDER THE HAWTHORN TREE)യാണ് 16-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനചിത്രം. യാഗ്‌സി നദിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ അടിയൊഴുക്കുകളോടെ വിഷാദഭരിതമായ പ്രണയ കഥ പറയുന്ന ചിത്രമാണിത്.
എഴുപതുകളിലെ തുടര്‍വിദ്യാഭാസ പദ്ധതിയില്‍ ഷാംഗ് ജിംഗു(ZHANG JINGQIU) എന്ന പെണ്‍കുട്ടി ലാവോസാ(LAOSAN)നെ കണ്ടുമുട്ടി പ്രണയത്തിലാകുന്നു. പ്രണയാര്‍ദ്രമായ നിമിഷങ്ങള്‍ പങ്കിടുമ്പോഴും രാഷ്ട്രീയ തടവുകാരന്റെ മകള്‍ കൂടിയായ ഷാംഗിനു രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പങ്കിടാതിരിക്കാനാകുന്നില്ല. ചിത്രം ദുരന്തപര്യവസായിയാണെങ്കിലും ബന്ധങ്ങളില്‍ കാരുണ്യത്തിന്റെയും കരുതലിന്റെയും പ്രതീക്ഷാനിര്‍ഭരമായ സന്ദേശമാണ് നല്‍കുന്നത്.
         ഡിസംബര്‍ 9 ന് വൈകുന്നരം നിശാഗന്ധിയില്‍ നടക്കുന്ന ഉദ്ഘാടനചടങ്ങിനു ശേഷം ചിത്രം പ്രദര്‍ശിപ്പിക്കും. സാങ് യിമോവ് (ZHANG YIMOU)സംവിധാനം ചെയ്ത ചിത്രത്തിന് 114 മിനിറ്റ് ദൈര്‍ഘ്യമുണ്ട് . ചൈനയിലെ അഞ്ചാം തലമുറയില്‍പ്പെട്ട സംവിധായകരില്‍ പ്രമുഖനാണ് ഇദ്ദേഹം.

29 November 2011

തുര്‍ക്കി ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി കപ്ലാനോഗ്ലു ചിത്രങ്ങള്‍


കണ്ടംപററി മാസ്റ്റര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ തുര്‍ക്കി സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ സെമിഹ് കപ്ലാനോഗ്ലു (SEMIH KAPLANOGLU)വിന്റെ നാല് ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആധുനിക ജീവിതത്തില്‍ മൂല്യങ്ങളുടെ പ്രസക്തി അന്വേഷിക്കുന്നതാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സവിശേഷത. യൂസഫ് ട്രിലജിയായ സട്ട് (SUT), എഗ്ഗ് (EGG), ബാല്‍ (BAL) എന്നിവയും എയ്ഞ്ചല്‍സ് ഫാള്‍ (ANGELS FALL)മാണ് ഈ വിഭാഗത്തിലെ ചിത്രങ്ങള്‍ . അമ്മയുടെ തെറ്റായ ജീവിതത്തില്‍ മനം നൊന്ത് നാടുവിട്ട യൂസഫിനെക്കുറിച്ചുള്ള സട്ട്, അമ്മയുടെ മരണമറിഞ്ഞ് മടങ്ങിയെത്തുകയും പിന്നീട് തന്നെ കാത്തിരിക്കുന്ന പെണ്‍കുട്ടിയെ സ്വന്തമാക്കുന്നതിനെക്കുറിച്ചുള്ള 'എഗ്ഗും' സ്വത്വം തേടി അലയുന്ന യൂസഫിന്റെ ശിഷ്ടകാലത്തെ പരാമര്‍ശിക്കുന്ന 'ബാലും' മതത്തില്‍ അന്ധമായി വിശ്വസിക്കുകയും പ്രതീക്ഷകളുമായി ജീവതത്തെ നേരിടുകയും ചെയ്യുന്ന ഹോട്ടല്‍ ജീവനക്കാരിയായ സെയ്‌നപ്പിന്റെ കഥ പറയുന്ന 'എയ്ഞ്ചല്‍സ് ഫാളും' ചലച്ചിത്ര പ്രേമികള്‍ക്ക് തുര്‍ക്കി ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ സമ്മാനിക്കുന്ന ചിത്രങ്ങളാണ്.

പ്രതിഭകള്‍ക്ക് പ്രണാമമര്‍പ്പിച്ച് ഏഴ് ചിത്രങ്ങള്‍
മണ്‍മറഞ്ഞ ചലച്ചിത്ര പ്രതിഭകളെ സ്മരിക്കുന്ന ഹോമേജ് വിഭാഗത്തില്‍ മണി കൗള്‍ (MANI KAUL), ഫ്രഞ്ച് സംവിധായകന്‍ റൗള്‍ റൂയിസ് (RAOUL RUIZ), ബംഗ്ലാദേശില്‍ നിന്നുള്ള താരിഖ് മസൂദ് (TAREQUE MASUD), വിഖ്യാത ഹോളിവുഡ് നടി എലിസബത്ത് ടെയ്‌ലര്‍ (ELIZABTH TAYLOR) എന്നിവരുടെ ഏഴ് ചിത്രങ്ങള്‍ .
പോര്‍ച്ചുഗീസ് നോവലിന്റെ ദൃശ്യാവിഷ്കാരമായ 'മിസ്റ്ററീസ് ഓഫ് ലിസ്ബണ്‍ (MISTERIOS DE LISBON)', കുറ്റാന്വേഷണവും മാനുഷിക മൂല്യങ്ങളും ഒരു പരാജിതയായ അഭിഭാഷകയുടെ ജീവിതത്തിലൂടെ വ്യക്തമാക്കുന്ന 'ജിനോളജിസ് ഓഫ് ക്രൈം (GENEALOGIES OF A CRIME)', ലിവിയ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലെ വിചിത്രമായ സംഭവങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമായ 'ദാറ്റ് ഡേ (THAT DAY)' ബഹുമുഖ വ്യക്തിത്വത്തിനുടമയായ യുവാവിന്റെ കഥ പറയുന്ന 'ത്രീ ലൈവ്‌സ് ആന്‍ഡ് എ ഡെത്ത് (THREE LIVES AND A DEATH)' എന്നിവയാണ് റൗള്‍ റൂയീസിന്റെ ചിത്രങ്ങള്‍ . ഈയിടെ അന്തരിച്ച പ്രശസ്ത ബംഗ്ലാദേശ് സംവിധായകനായ താരീഖ് മസൂദിന്റെ 'റണ്‍വേ (RUNWAY) എന്ന ചിത്രം തീവ്രവാദത്തിലേക്ക് എടുത്തെറിയപ്പെട്ട ഒരു യുവാവിന്റെ കഥ പറയുന്നു.
എലിസബത്ത് ടെയ്‌ലറിന്റെ 'ഹൂ ഈസ് അഫ്രൈഡ് ഓഫ് വിര്‍ജീനിയ വുള്‍ഫും(WHO IS AFRAID OF VIRGINIA WOOLF) എന്ന ചിത്രവും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും'.

28 November 2011

അറബ് വസന്തം വര്‍ണം വിതറും


അറബ് വസന്തം വര്‍ണം വിതറും


വര്‍ത്തമാന ലോകത്തെ ഏറ്റവും വലിയ ജനകീയ രാഷ്ട്രീയ മുന്നേറ്റമായ അറബ് വസന്തത്തിന്റെ അലയൊലികള്‍ 16-ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രതിദ്ധ്വനിക്കും. പതിറ്റാണ്ടുകളോളം ചാരം മൂടി കിടന്ന ജനകീയ രോഷത്തിന്റെ ബഹിസ്ഫുരണങ്ങള്‍ ഒപ്പിയെടുത്ത എട്ടു ചിത്രങ്ങളാണ് മേളയില്‍ എത്തുന്നത്. നാവും ചിന്തകളും ചങ്ങലക്കിടപ്പെട്ട ഒരു ജനത എങ്ങനെയാണ് ഒരു സുപ്രഭാതത്തില്‍ സ്വാതന്ത്ര്യ പോരാളികളായി തെരുവിലേക്കിറങ്ങിയതെന്ന് ഈ ചിത്രങ്ങള്‍ വിളിച്ചു പറയും.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും കടുത്ത ഏകാധിപധിയായിരുന്ന ഹുസ്‌നി മുബാറക്കിനെതിരെ ഈജിപ്ത ജനത മൗനംഭജ്ഞിച്ച് ഉയര്‍ത്തെഴുന്നേറ്റ കഥ പറയുന്ന തഹ്‌രീര്‍ 2011: നന്മ, തിന്മ, രാഷ്ട്രീയക്കാരന്‍ (Tahrir 2011: The Good, The Bad and The Politician)  എന്ന ചിത്രം ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ക്കു മാത്രമല്ല, ജനധീപത്യ വിശ്വാസികള്‍ക്കും ആവേശം പകരും. എയ്തന്‍ അമീ (Aten Amin) , താമര്‍ ഇസ്സത്ത (Tamer Ezzat), ആമിര്‍ സലാമ (Amr Salama) എന്നീ മൂന്നു സംവിധാകര്‍ ചേര്‍ന്നാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന സിനിമയില്‍ നന്മ എന്ന തലക്കെട്ടില്‍ വിപ്ലവകാരികളെ വരച്ചു കാട്ടുന്ന ഭാഗം താമര്‍ ഇസ്സത്തും വിപ്ലവത്തെ അടിച്ചമര്‍ത്താന്‍ നിയോഗിക്കപ്പെട്ട നാലു സുരക്ഷാ മേധാവികളുടെ കഥ പറയുന്ന തിന്മ എന്ന ഭാഗം എയ്തന്‍ അമീനും മുബാറക്കിന്റെ മുപ്പതു വര്‍ഷത്തെ സ്വേഛാവാഴ്ച വിവരിക്കുന്ന രാഷ്ട്രീയക്കാരന്‍ എന്ന ഭാഗം ആമിര്‍ സലാമയും സംവിധാനം ചെയ്തിരിക്കുന്നു. വ്യത്യസ്ത സംവിധായകരുടെ കൈയ്യടക്കവും തനിമയും നിലനിര്‍ത്തുന്നതോടൊപ്പം കൂട്ടായ്മയുടെ കരുത്തും പ്രകടിപ്പിക്കുന്നതാണ് ഈ ചിത്രം. ഈജിപ്ത ജനത മുബാറക്കിനെതിരെ ഒഴുകിയെത്തിയ തഹ്‌രീര്‍ ചത്വരത്തിലെ ദൃശ്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമ വിപ്ലവത്തിന്റെ നേര്‍ക്കാഴ്ച ഒരുക്കും.
ആമിര്‍ സലാമയുടെ അസ്മ(Asma), എച്ച്.ഐ.വി ബാധിതയായി വനിതയുടെ ഒറ്റപ്പെടലും മുഖ്യധാരയിലേക്ക് തിരിച്ചെത്താന്‍ അവര്‍ നടത്തുന്ന ധീരമായ ശ്രമങ്ങളും വരച്ചിടുന്ന ഈ സിനിമ ഹൃദയഹാരിയായ ശൈലിയിലാണ് ആമിര്‍ ഒരുക്കിയിരിക്കുന്നത്.
അറബ് വസന്തം പൊട്ടിപ്പുറപ്പെട്ട തുനീഷ്യയിലെ ജനകീയ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥ പറയുന്ന ചിത്രമാണ് റഫ് പരോള്‍(Rough Parole). ലോകശ്രദ്ധ നേടിയ ഡോക്യുമെന്ററികളിലൂടെ നിരവധി പുരസ്കാരങ്ങള്‍ വാങ്ങിക്കൂട്ടിയ എലീസ് ബക്കറിന്റെ (Elyes Baccar) ഈ സിനിമ മേളയുടെ ശ്രദ്ധാകേന്ദ്രമാകും. ബെന്‍ അലി എന്ന ഏകാധിപതിക്കെതിരെ തുനീഷ്യ ജനത നടത്തിയ പ്രചനാതീതമായ ഉയിര്‍ത്തെഴുന്നേല്‍പ്പിലേക്കാണ് ബക്കര്‍ കാമറ ചലിപ്പിക്കുന്നത്. തുനീഷ്യയുടെ മൂന്നു പതിറ്റാണ്ടിന്റെ  മൗനവും വിലാപങ്ങളും ഒടുവില്‍ അവരുടെ പൊട്ടിത്തെറിയും ചിത്രത്തില്‍ അനുഭവവേദ്യമാവും.
സിറിയന്‍ ചലച്ചിത്രകാരന്‍ മുഹമ്മദ് അബ്ദുല്‍ അസീസിന്റെ (Muhammed Abdulaziz) സ്‌നേഹപൂര്‍വ്വം ദമാസ്കസ്(Damascus With Love) എന്ന ചിത്രം മിഡില്‍ ഈസ്റ്റിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകങ്ങളിലേക്ക് പ്രേക്ഷകരെ നയിക്കും. ദമാസ്കസിനോട് വിട പറഞ്ഞ് പിരിയാനൊരുങ്ങുന്ന ജൂത പെണ്‍കുട്ടിയുടെ കണ്ണുകളിലൂടെ അവളുടെ പൂര്‍വ്വപിതാക്കള്‍ അങ്ങേയറ്റം പ്രയിച്ച സിറിയയുടെ മുഖം സംവിധായകന്‍ അനാവരണം ചെയ്യുന്നു. തന്റെ തലമുറകള്‍ അധിവസിച്ച ദമാസ്കസ് എന്ന ചരിത്രനഗഗരത്തെ ഒടുവില്‍ അവള്‍ കണ്ടെത്തുന്നു. അറബ്-ഇസ്രായില്‍ പ്രശ്‌നത്തിനപ്പുറം ഇരു ജനതകള്‍ക്കുമിടയിലെ സ്‌നേഹത്തിന്റെയും സാഹോദരത്തിന്റെയും പൈതൃകങ്ങള്‍ കണ്ടെത്താന്‍ ആഹ്വാനം ചെയ്യുന്നതാണ് ചിത്രം.
ലബനോന്‍ സംവിധായകനായ ബെഹ്ജി ഹൊജേജിയുടെ(Bahij Hojeij) മഴ പെയ്യുമ്പോള്‍(Here Comes The Rain) എന്ന ചിത്രവും 20 വര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോകപ്പെട്ട ഒരു മനുഷ്യന്റെ കഥയിലൂടെ അറബ് ലോകത്തെ രാഷ്ട്രീയ അന്തരീക്ഷം എങ്ങനെ വ്യക്തികളുടെ ജീവിതത്തില്‍ അഗാധ മുറിവുകള്‍ ഏല്‍പ്പിക്കുന്നുവെന്ന് പറയുന്നു. പതിറ്റാണ്ടുകളോളം പീഡിപ്പിക്കപ്പട്ട മനുഷ്യന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരവ് സാധ്യമാകുമോ എന്ന ചോദ്യം ഏകാധിപത്യ ഭരണകൂടങ്ങളുടെ ക്രൂരകതളില്‍ പൊലിഞ്ഞു പോയ എത്രയോ മനുഷ്യജന്‍മങ്ങളുടെ നിസ്സഹായത പങ്കുവയ്ക്കുന്നു.
പ്രമുഖ മൊറോക്കന്‍ സംവിധായകന്‍ മുഹമ്മദ് അസ്‌ലിയുടെ(Mohamed Asli) റഫ് ഹാന്‍ഡ്‌സ് (Rough Hands)  സ്‌പെയിനിലേക്ക് അനധികൃത കുടിയേറ്റക്കാര്‍ക്ക് മാര്‍ഗ്ഗമൊരുക്കുന്ന ബാര്‍ബറുടെ കഥ പറയുന്നു . അറബ് ലോകത്തിന്റെ സങ്കീര്‍ണമായ ഒട്ടേറെ യാഥാര്‍ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു ഈ ചിത്രംമൊറോ ക്കോയില്‍ നിന്നു തന്നെയുള്ള ഹിഷാം ലാസ്‌രിയുടെ(Hicham Lasri) 'ദി എന്‍ഡ്'(The End) എന്ന ചിത്രവും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടു്. ഒരു പ്രണയ കഥയിലൂടെ രാഷ്ട്രീയ സമൂഹിക മാറ്റത്തിന്റെ കഥ പറയുന്നതാണ് ഈ ചിത്രം.
സംഗീത ആല്‍ബങ്ങളിലൂടെ ലോക ശ്രദ്ധ നേടിയ ലബനീസ് നടിയും സംവിധായികയുമായ നദീന്‍ ലബാക്കിയുടെ(Nadine Labaki) 'ഇനി നാം എവിടെ പോകും?' (Where Do We Go Now?) എന്ന ചിത്രം യുദ്ധങ്ങള്‍ കൊണ്ട് ദുരിതമയമായ ഒരു ഗ്രാമത്തിന്റെ കഥ പറയുന്നു. മുസ്‌ലിംകളും ക്രിസ്ത്യാനികളും ജീവിക്കുന്ന ഗ്രാമത്തില്‍ യുദ്ധകാലത്ത് പാകിയ കുഴിബോംബുകള്‍ മൂലം ജനങള്‍ക്ക് ഏത് നിമിഷവും ജീവന്‍ നഷ്ടമാവുന്ന അവസ്ഥയാണ്. അതിനിടെ നിസാര കാരണങ്ങളാല്‍ ഉണ്ടാകുന്ന വര്‍ഗ്ഗീയ അസ്വസ്ഥതകള്‍ കൂടിയാവുമ്പോള്‍ ജീവിതം അക്ഷരാര്‍ഥത്തില്‍ സ്തംഭിക്കുന്നു.
ഇരുളടഞ്ഞതും ക്രൂരവുമായ യാഥാര്‍ഥ്യങ്ങളിലേക്ക് പ്രക്ഷേകരെ നയിക്കുന്ന ഈ ചിത്രങ്ങള്‍ അറബ് സിനിമ എന്ന പ്രത്യേക പാക്കേജിലാണ് മേളയില്‍ എത്തിയിരിക്കുന്നത്.

26 November 2011

CONTEMPORARY MASTER IN FOCUS : SEMIH KAPLANOGLU




FILM: EGG
COUNTRY : TURKEY
YEAR : 2008
RUNNING TIME : 102'












FILM :ANGEL'S FALL
COUNTRY : TURKEY/GREECE
YEAR : 2005
RUNNING TIME :90




FILM : BAL

COUNTRY : TURKEY/GERMANY/FRANCE

YEAR : 2010
RUNNING TIME : 103









FILM : SUT (MILK)
COUNTRY : TURKEY/GERMANY/FRANCE
YEAR : 2008
RUNNING TIME : 102